കരുനാഗപ്പള്ളി : ടൗണിലെ ഹോട്ടലുകളിൽ സംഘടിപ്പിച്ച പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു ഹോട്ടലും 3 തട്ടുകടകളും പൂട്ടി. നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിച്ചു വന്ന ചിമ്മിനി എന്ന ഹോട്ടലാണ് ആടച്ചുപൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം ആടച്ചു പൂട്ടിയിരുന്നു. 10 ദിവസത്തിന് ശേഷം ന്യൂനതകൾ പരിഹരിച്ച് വീണ്ടും തുറന്നു പ്രവർത്തനം തുടങ്ങിയപ്പോഴാണ് പരാതി ഉണ്ടായത്. കരുനാഗപ്പള്ളി സർവീസ് ബാങ്കിന് സമീപവും പൊലീസ് സ്റ്റേഷന് സമീപവുമായി പ്രവർത്തിച്ചിരുന്ന മൂന്ന് തട്ടുകടകളും അടച്ചു പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |