രാജസ്ഥാൻ: ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ജോലി വാഗ്‌ദാനം നൽകി കൊണ്ടുപോയി മറ്റൊരാൾക്ക് വിറ്റു.വാങ്ങിയയാൾ പെൺകുട്ടിയെ വർഷങ്ങളോളം ബലാത്‌സംഗത്തിനിരയാക്കി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടി രക്ഷപ്പെട്ട് അച്ഛനടുത്തെത്തി പൊലീസിൽ പരാതിപ്പെടുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
സഞ്ജയ്, രാംലാൽ എന്നിവരാണ് സംഭവത്തിൽ അറസ്‌റ്റിലായത്. സഞ്ജയ്, കാലു എന്നിവരുടെ കീഴിൽ തൊഴിലെടുത്തു വരികയായിരുന്നു ആദിവാസി പെൺകുട്ടി. ഇതിനിടെ സയ്‌റ ജില്ലയിൽ നല്ല ജോലിയും സൗകര്യവും നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് സഞ്ജയ് പെൺകുട്ടിയെ രാംലാലിനടുത്ത് വിറ്റു. രണ്ട് ലക്ഷം രൂപയ്‌ക്കായിരുന്നു അത്. പെൺകുട്ടിയെ മൂന്ന് വർഷം തടവിലിട്ട് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
രാംലാലിന്റെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ സാധിച്ച പെൺകുട്ടി മേയ് മൂന്നിന് അച്ഛനടുത്തെത്തി സംഭവം അറിയിച്ചു. പെൺകുട്ടിയെ കാണാത്തതിന്റെ പേരിൽ അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |