തിരുവനന്തപുരം: ഡിസ്കൗണ്ട് മേളകളുമായി കടകളും സംഘടനകളും സൊസൈറ്റികളും കളം നിറഞ്ഞതോടെ നഗരത്തിലെ സ്കൂൾ വിപണി രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമായി. ഓൺലൈൻ ക്ലാസിന്റെ ഒറ്റപ്പെടൽ വിട്ടൊഴിഞ്ഞ് വീണ്ടും വിദ്യാലയങ്ങളിൽ ഒത്തുചേരാനുള്ള അവസരം വന്നതോടെ കുട്ടികളും ഉഷാറായി. സ്റ്റൈലുകൾ മാറിയ ബാഗും കുടയും ചോറ്റു പാത്രവും വാങ്ങാൻ നീണ്ട നിരയാണ് ഓരോയിടത്തും. ത്രിവേണിയുടെയും സപ്ലൈകോയുടെയും പ്രത്യേക മേളകളും പ്രവർത്തിക്കുന്നുണ്ട്.
മേയ് 6ന് ആരംഭിച്ച ത്രിവേണിയുടെ മേളകൾ ജൂൺ 15 വരെ നീളും. തിരുവനന്തപുരം സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്‌കൂൾ വിപണി സ്റ്റാളിൽ പ്രതിദിനം 45,000 മുതൽ 50,000 വരെ രൂപയുടെ കച്ചവടമാണ് നടക്കുന്നത്. വൻ വിലക്കുറവിലാണ് പഠനോപകരണങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്. പൊതു വിപണിയിൽ നിന്ന് ബുക്കുകൾക്ക് പത്തുരൂപ കുറവാണ്. ഇതിനൊപ്പം ആർട്ട് ബുക്ക്, പെൻസിൽ ബോക്സ്, പേന, പെൻസിൽ, പേപ്പർ, സ്‌കൂൾ ബാഗുകൾ, വാട്ടർ ബോട്ടിൽ, ഫ്ളാസ്‌ക്, കുട, ലഞ്ച് ബോക്സ് തുടങ്ങി സ്‌കൂളിലേക്കാവശ്യമായ എല്ലാത്തിനും വിലക്കിഴിവുണ്ട്. 1050 രൂപ വിലയുള്ള സ്‌കൂൾ ബാഗുകൾ ത്രിവേണി മേളയിൽ 860 രൂപയാണ് വില. കുഞ്ഞൻ ബാഗുകൾ 300 രൂപ മുതൽ ലഭ്യമാകും. സാധാരണക്കാർക്കുള്ള വിലക്കുറവിന് പുറമെ 10 ശതമാനം വിലക്കുറവിൽ സൊസൈറ്റികൾക്കും സാധനങ്ങൾ വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |