തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം എൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. റിമാൻഡിലായിരിക്കുന്ന ജോർജിന് ഇന്നും ജയിലിൽ കഴിയേണ്ടി വരും.
വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിൽ നാളെ ഉച്ചയ്ക്ക് 1.45ന് ഉത്തരവുണ്ടാകും. വെണ്ണല കേസിൽ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപും പി സി ജോർജിനെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, തന്നോട് ക്രൂരതയാണ് കാണിക്കുന്നതെന്ന് പി സി ജോർജ് പറഞ്ഞു. ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നുപറയും. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലിൽ പോകാൻ തയ്യാറായിട്ടാണ് വന്നതെന്നും ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |