കോട്ടയം. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്തിനെ (22) കാപ്പാ ചുമത്തി ജില്ലയിൽ നിന്നു പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഒരു വർഷക്കാലത്തേക്ക് ജില്ലയിൽ നിന്നു നാടുകടത്തിയത്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ഇയാളുടെ സഹോദരനും കൂട്ടാളിയുമായിരുന്ന വിഷ്ണുദത്തിനെ 2022 ഫെബ്രുവരി മുതൽ ഒരു വർഷത്തേയ്ക്ക് നാടുകടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |