തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജയിലിലുള്ള മണിച്ചനുൾപ്പെടെ ശിക്ഷാകാലാവധി അവസാനിച്ച 33 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയേക്കും.
അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കുകയോ അനർഹരായ ആരെയെങ്കിലും ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോയെന്നാകും ഗവർണർ ആരായുക. മോചിപ്പിക്കാനുള്ള തടവുകാരുടെ ആദ്യ പട്ടികയിൽ 67 പേരുണ്ടായിരുന്നു. ഇത് 33 ആയി കുറച്ചിരുന്നു.
മിൽമ തിരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം നൽകുന്ന ഭേദഗതി ഓർഡിനൻസും പൊതുമേഖലാ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള ഓർഡിനൻസും ഗവർണറുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |