ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിനെ മർദിച്ച ആയ അറസ്റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എരുമേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ പരിചരിച്ചു വരികയായിരുന്നു സാലി. കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരിൽ സാലി കുഞ്ഞിന്റെ മുഖത്തടിച്ചു. വീട്ടിലെ സിസിടിവി ക്യാമറയിൽ മർദന ദൃശ്യങ്ങൾ കണ്ടതോടെ കുഞ്ഞിന്റെ മാതാപിതാക്കൾ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
മർദനത്തിൽ കുഞ്ഞിന്റെ കർണപടത്തിന് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ ചെവിയിൽ നിന്ന് രക്തം വന്നതോടെയാണ് ചികിത്സ നൽകിയതിന് ശേഷം ആയക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |