SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.18 PM IST

നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹ‌ർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

high-court

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹ‌‌ർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസിന്റെ അന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹർജിയിക്ക് പിന്നാലെ അതിജീവിതയെ കൂട്ടത്തോടെ സിപിഎം നേതാക്കൾ വിമർശിച്ചിരുന്നു. തുടർന്ന് സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും നീതി ലഭ്യമാക്കുമെന്നും പിന്തുണ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു.

കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് അതീജീവിത ഹർജി നൽകിയത്. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വർദ്ധിപ്പിക്കുന്നതായും ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം നിർത്തരുത്, കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് മൂന്ന് പേജുള്ള നിവേദനവും നടി മുഖ്യമന്ത്രിയ്ക്ക് നൽകി. കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ എന്ന ഉറപ്പ് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ നൽകിയിട്ടുണ്ട്.

അതേസമയം, അന്വേഷണം നടക്കുന്നില്ലെന്ന അതിജീവിതയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂ‌ട്ടർ വാദിച്ചു. നടിയുമായി ആലോചിച്ച് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ACTRESS, ASSAULT, CASE, PETITION, WEDNESDAY, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.