കൊൽക്കത്ത: പ്രശസ്ത മോഡൽ മഞ്ജുഷ നിയോഗി കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി മോഡലും മഞ്ജുഷയുടെ സുഹൃത്തുമായ ബിദിഷ ഡേ മജുംദാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണിത്.
മൂന്നു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണെന്ന് പൊലീസ് പറഞ്ഞു. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അടുത്ത സുഹൃത്തായ ബിദിഷയുടെ മരണം മഞ്ജുഷയെ തളർത്തിയെന്നും വിഷാദം അലട്ടിയിരുന്നെന്നും അമ്മ പറഞ്ഞു. ബിദിഷയ്‌ക്കൊപ്പം നിൽക്കണമെന്ന് മകൾ നിരന്തരം പറയുമായിരുന്നു. എപ്പോഴും അവളെക്കുറിച്ചായിരുന്നു സംസാരം. ബിദിഷയുടേത് പോലെ ഇനി നമ്മുടെ വീടും മാദ്ധ്യമശ്രദ്ധയാകർഷിക്കുമെന്ന് മഞ്ജുഷ പറഞ്ഞപ്പോൾ താൻ ശകാരിച്ചുവെന്നും അമ്മ പറയുന്നു.
മേയ് 25നാണ് ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ളാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹൃത്ത് ഷാഗ്‌നിക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ളാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |