അഹമ്മദാബാദ്: ഇന്ത്യൻ ടീമിൽ നിന്ന് തന്ന് തഴഞ്ഞവർക്ക് തകർപ്പൻ മറുപടിയുമായി സഞ്‌ജു സാംസൺ. രണ്ടാം ക്വാളിഫൈയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴുവിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഐ.പി.എൽ ഫൈനലിൽ എത്തി. ഇതിഹാസ താരം ഷെയ്ൻവാണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യനായകൻ എന്ന നേട്ടവും സഞ്‌ജു സ്വന്തമാക്കി. 2008ന് ശേഷം രാജസ്ഥാൻ റോയൽസ് ആദ്യമായാണ് ഫൈനലിലെത്തുന്നത്.
ബാംഗ്ലൂരിനെ 157 റൺസിലൊതുക്കിയ രാജസ്ഥാൻ വിജയലക്ഷ്യം 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 161 റൺസിന് സ്വന്തമാക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. 60പന്തുകളിൽ നിന്ന് 106 റൺസുമായി ബട്‌ലർ പുറത്താകാതെ നിന്നു. 29ന് നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
നേരത്തെ ടോസ്് നഷ്‌പ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയിരുന്നു.
രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. എലിമനേറ്ററിൽ രക്ഷകനായി അവതരിച്ച രജത് പട്ടീദാറാണ് ബാംഗ്ലൂർ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 42 പന്തിൽ നിന്ന് 3 സിക്സും 4 ഫോറും ഉൾപ്പെടെ പട്ടീദാർ 58 റൺസ് നേടി. ഗ്ലെൻ മാക്‌സ്‌വെൽ (13 പന്തിൽ 24), ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസും ( 25) ഭേദപ്പെട്ട പ്രകടനം നടത്തി. തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് മുൻനായകൻ വിരാട് കൊഹ്‌ലിയെ (7) നഷ്ടമായി.
ഒരു സിക്സടിച്ച നന്നായി തുടങ്ങിയ കൊഹ്‌ലിയെ പക്ഷേ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ പ്രസിദ്ധ് കൃഷ്ണ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺന്റെ കൈയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ പട്ടീദാർ പ്രസിദ്ധിന്റെ പന്തിൽ തുടക്കത്തിലെ നൽകിയ ക്യാച്ച് റയാൻ പരാഗ് കൈവിട്ടതിന് രാജസ്ഥാൻ വലിയ വില നൽകേണ്ടി വന്നു. 13 റൺസ് അപ്പോൾ പട്ടീദാർ നേടിയിട്ടുണ്ടായിരുന്നുള്ളൂ. ഫാഫിനൊപ്പം പട്ടീദാർ രണ്ടാം വിക്കറ്റിൽ 53 പന്തിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. ഡുപ്ലെസിസിനെ അശ്വിന്റെ കൈയിൽ എത്തിച്ച് മക്കെയാണ് ടീം സ്കോർ 79ൽ വച്ച് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ അധിവേഗം റൺസുയർത്തിയ മാക്സ്‌വെല്ലിനെ ബൗൾട്ട് മക്കെയുടെ കൈയിൽ എത്തിച്ചു. പതിനാറാം ഓവറിൽ പട്ടീദാറിനെ അശ്വിൻ മടക്കിയതോടെ ബാംഗ്ലൂരിന്റെ റണ്ണൊഴുക്ക് കുറയുകയായിരുന്നു. അവാസന നാലോവറിൽ രാജസ്ഥാൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ബാംഗ്ലൂരിന് 25 റൺസേ വഴങ്ങിയുള്ളൂ. 19-ാം ഓവറിൽ പ്രസിദ്ധ് അപകടകാരിയായ ദിനേഷ് കാർത്തിക്കിനേയും (6), ഹസരങ്കയേയും (0 ) അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയത് ബാംഗ്ലൂരിന് വലിയി തിരിച്ചടിയായി. ഒന്നാം ക്വാളിഫയറിൽ നിറം മങ്ങിപ്പോയ പ്രസിദ്ധ് പക്ഷേ ഇന്നലെ തകർപ്പൻ തിരിച്ചുവരവ് നടത്തി ബാംഗ്ലൂരിനെതിരെ 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. മക്കോയിയും മൂന്ന് വിക്കറ്റ് വീഴ്ത്തി
158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്‌വാളും ചേര്‍ന്ന് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |