തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പിന്നാലെ ധനമന്ത്റി കെ.എൻ. ബാലഗോപാലിന്റെ പേരിലും വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. നൈജീരിയൻ സംഘമാണ് തട്ടിപ്പിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മിഷണർക്ക് മന്ത്രി പരാതി നൽകി.
പണം ആവശ്യപ്പെട്ട് ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ വ്യാജ വാട്ട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചു. കുശലാന്വേഷണ ശേഷം ആമസോൺ ഗിഫ്റ്റ് തുടങ്ങിയ കാര്യങ്ങളിലേക്ക് സന്ദേശം പോയതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്റിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. മന്ത്റിയുടെ ഫോട്ടോയാണ് വാട്സ്ആപ് ഡി.പിയായി നൽകിയിരുന്നത്.
ഏതാനും ദിവസങ്ങളായി മന്ത്റിമാരുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുകൾ ആരംഭിച്ച് പണം തട്ടാനുള്ള ശ്രമമുണ്ട്. പിണറായി വിജയന്റെയും പി.രാജീവിന്റെയും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു തുടക്കം.
സ്ഥിരം സൈബർ തട്ടിപ്പുകാരായ ഉത്തരേന്ത്യയിലെ ജാംതാരയുമായി ചേർന്നാണ് നൈജീരിയക്കാർ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കുന്നത്. ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ഉത്തർപ്രദേശിലെ വാട്ട്സാപ്പ് നമ്പർ സ്വിച്ച് ഓഫ് ആണ്. സർക്കാർ വെബ്സൈറ്റിൽ നിന്നാണ് മന്ത്റിമാരുടെയും ജീവനക്കാരുടെയും നമ്പർ ശേഖരിക്കുന്നത്. സംസ്ഥാന ഹൈടെക് സെൽ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ വിശദാന്വേഷണമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |