ചെറുവത്തൂർ: ഇരുപത്തിരണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കാസർകോട് ജില്ലയിലെ പ്രകൃതിരമ്യമായ വലിയപറമ്പ് ദ്വീപിൽ പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി ''സ്ട്രീറ്റ് പദ്ധതി" യാഥാർത്ഥ്യമാകുന്നു. വിനോദസഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസംമിഷൻ സംസ്ഥാനത്തു നിന്നും സ്ട്രീറ്റ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിൽ ഒന്നാണ് ഈ ദ്വീപ്.
നാലുവർഷം കൊണ്ടാണ് പൂർത്തിയാക്കേണ്ടതാണ് ഈ പദ്ധതി. പദ്ധതിക്ക് പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുന്നതിനായി പ്രസിഡന്റ് വി.വി സജീവൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി ധന്യ എന്നിവർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.
ഒരുങ്ങാനുണ്ട്
പദ്ധതിക്ക് ആവശ്യമായ തൊഴിൽ പരിശീലനം തദ്ദേശീയർക്ക് ലഭ്യമാക്കും.സഞ്ചാരികൾക്ക് താമസിക്കാൻ പരമ്പരാഗത വീടുകൾ കണ്ടെത്തും. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് വില്ലജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റ് അഗ്രി ടൂറിസം സ്ട്രീറ്റ് വാട്ടർ സ്ട്രീറ്റ് ആർട്ടിസ്റ്റ് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പദ്ധതി വഴി നിലവിൽ വരും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
നാടിനെയും നാടിന്റെ തനിമയെയും സഞ്ചാരികൾക്ക് പകർന്നു നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വനിതാസംരംഭങ്ങൾ, പാർശ്വവത്കൃത ജനവിഭാഗങ്ങൾ, കാർഷിക വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കും-വി.വി സജീവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |