ന്യൂഡൽഹി: സവർക്കറുടെ 139ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ബിജെപിയുടെ ഉന്നതനേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സവർക്കറെ അനുസ്‌മരിച്ചു. ഭാരതമാതാവിന്റെ കഠിനാധ്വാനിയായ മകന്, വീരസവർക്കർക്ക് ആദരാഞ്ജലികൾ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് ട്വീറ്റ് ചെയ്‌തു . സവർക്കറുടെ ജീവിത സമർപ്പണം ഇപ്പോഴും തങ്ങൾക്ക് ശക്തിയും പ്രചോദനവും നൽകുന്നുവെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. ട്വിറ്റർ വീഡിയോയിൽ അദ്ദേഹം സവർക്കറുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി വണങ്ങുന്നതും കാണാം. 'ദേശീയതയുടെ പ്രതീകമായ സ്വാതന്ത്ര്യസമര സേനാനി വീര സവർക്കർക്ക് ജന്മവാർഷിക ദിനത്തിൽ എന്റെ അഭിവാദ്യങ്ങൾ. ഒരാൾക്ക് രാജ്യത്തിനുവേണ്ടി എങ്ങനെ ജീവിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സവർക്കറുടെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം ഞങ്ങൾക്കെല്ലാം ശക്തിയും പ്രചോദനവും നൽകും.' അമിത് ഷാ പറയുന്നു.
ഒരു ജീവിതത്തിൽ രണ്ട് ജീവപര്യന്തം ലഭിച്ചയാളാണ് സവർക്കറെന്നും തടവറയിൽ മനുഷ്യത്വരഹിതമായ പീഡനങ്ങളേറ്റെങ്കിലും ഭാരതമാതാവിനെ മഹത്വത്തിലെത്തിക്കുന്നതിനുളള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കുറയ്‌ക്കാൻ ബ്രിട്ടീഷുകാർക്കായില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സവർക്കറെ അനുസ്‌മരിക്കുന്നുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമരത്തിൽ മികച്ച പ്രചോദനമുളവാക്കുന്ന ഇടപെടൽ നടത്തിയയാളാണ് സവർക്കറെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. രാജ്യത്തിനും സമൂഹത്തിനുമായി ജീവിതംമുഴുവൻ സമർപ്പിച്ചതായും അദ്ദേഹം ഓർക്കുന്നു.
राष्ट्रीयता के प्रतीक स्वातंत्र्य वीर सावरकर की जयंती पर उन्हें कोटि-कोटि नमन।
शरीर के कण-कण में देशभक्ति का ज्वार संजो खुद को तिल-तिल जलाकर देश के लिए कैसे जिया जा सकता है सावरकर जी का जीवन उसका उत्कृष्ट उदाहरण है।
उनका त्यागपूर्ण जीवन हमें निरंतर प्रेरणा और शक्ति देता रहेगा। pic.twitter.com/we1kmq4YON— Amit Shah (@AmitShah) May 28, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |