കോട്ടയം: കഞ്ഞിക്കുഴിയിൽ മത്സ്യകടകളിൽ വ്യാപക പരിശോധന. പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. കളത്തിപ്പടിക്കു സമീപം പ്രവർത്തിക്കുന്ന ധർമ്മൂസ് ഫിഷ് ഹബിൽനിന്ന് 193.82 കിലോ പഴകിയ മത്സ്യം പിടികൂടി. കാളാഞ്ചി, അയല, കണവ,കടൽക്കാളാഞ്ചി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സമുദ്ര കോൾഡ് സ്റ്റോറേജ് (11.2 കിലോ), അമല ലൈവ് ഫിഷ് മാർട്ട് (4.2 കിലോ) എന്നിവിടങ്ങളിലായി നഗരപരിധിയിൽ ഇന്നലെ എട്ട് കടകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ ചേർന്നായിരുന്നു പരിശോധന. വലിയ മീനുകളാണ് നശിപ്പിച്ചവയിൽ അധികവും. പഴകിയ മീൻ വിറ്റതിന് പിഴയീടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു. ഫിഷഫീസ് എക്സ്റ്റൻഷൻ ഓഫീസർ പി.കണ്ണൻ, ലിജോ സദാനന്ദൻ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസ്, ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസർമാരായ ഷെറിൻ സാറാ ജോർജ്, ഡോ.ജെ.ബി ദിവ്യ, സുനിതാകുമാരി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |