തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗത്തെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ക്രമരഹിതമായി പൂർത്തിയാക്കാനുള്ള നീക്കം തടയണമെന്നും ക്വാറം തികയാതെ നടത്തിയ നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.എം.എസ് അനുകൂല കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘ് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കേന്ദ്രവൈദ്യുതി റെഗുലേറ്ററി അതോറിറ്റിക്കും പരാതി നൽകി.
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, നിയമന സമിതി ചെയർമാൻ ജസ്റ്റിസ് വി. കെ. മോഹനൻ, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചെയർപേഴ്സൺ ബി.കെ. ആര്യ എന്നിവരാണ് നിയമന കമ്മിറ്റിയിലെ അംഗങ്ങൾ. ഇതിൽ ബി. കെ. ആര്യയുടെ അഭാവത്തിൽ ക്വാറം തികയാതെയാണ് നിയമനനടപടികൾ പൂർത്തിയാക്കുന്നത്. 95 അപേക്ഷകളിൽ കെ.എസ്.ഇ.ബി യിലെ റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി. പ്രദീപ് ഉൾപ്പെടെ അഞ്ചു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. കെ.എസ്.ഇ.ബിയിലെ താരിഫ് നടപടികൾ നിർവഹിച്ചിരുന്ന പ്രദീപിന് മറ്റു സാമ്പത്തിക താത്പര്യങ്ങളുണ്ടെന്നും ഇദ്ദേഹത്തെ പരിഗണിക്കുന്നത് ക്രമരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |