SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.08 AM IST

കയർ മേഖലയിൽ സമരക്കുരുക്ക്

s

സമരം ഇന്ന് ആറാം ദിനം


ആലപ്പുഴ: വിവിധ തൊഴിൽ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ചെറുകിട കയർ ഫാക്ടറി ഉടമകൾ ആരംഭിച്ച സമരം അഞ്ച് ദിനങ്ങൾ പിന്നിട്ടു. എൽ.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐയുടെ തൊഴിലാളി സംഘടന ഉൾപ്പെടെ സമര രംഗത്ത് എത്തിയിട്ടും സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ല.

കഴിഞ്ഞ 25 മുതലാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ 8000 ചെറുകിട കയർ ഫാക്ടറികളുടെ പ്രവർത്തനം നിറുത്തി വച്ചുള്ള സമരം ആരംഭിച്ചത്. ഉത്പാദന മേഖല നിശ്ചലമായതോടെ ചകിരി, കയർ പിരി മേഖലകളും പ്രതിസന്ധിയിലായി. വൻകിടക്കാർക്ക് പിന്നാലെ സർക്കാർ പോകുന്നതാണ് ചെറുകിട കയർഫാക്ടറി മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്ന് ആക്ഷേപമുണ്ട്.

സർക്കാർ അവഗണനക്കെതിരെ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ജൂൺ രണ്ടാം തീയതി ആലപ്പുഴ കേന്ദ്രമാക്കിയും മൂന്നാം തീയതി പട്ടണക്കാടും ഉത്പന്നങ്ങൾ വഴിയിൽ തടഞ്ഞുകൊണ്ടുള്ള സമത്തിലേക്ക് കടക്കും. ഡിപ്പോ പ്രവർത്തനത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന ഉത്പന്നങ്ങളാണ് തടയുക. എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുടെ സ്ഥാപനത്തിന് മുന്നിലാവും ആദ്യ തടയൽ. കയർ ഗുഡ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ കയർ മാനുഫാക്ച്ചറേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി), ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ (സി.ഐ.ടി.യു) എന്നീ സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്.

ചെറുകിട കയർ ഫാക്ടറി ഉടമകളുടെ ആവശ്യങ്ങൾ

1.ഓർഡർ ക്ഷാമത്തിന് പരിഹാരം കാണുക

2.ഡിപ്പോ സമ്പ്രദായം അവസാനിപ്പിക്കുക

3.കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കുക

4.എം.ഡി.എ കുടിശിക തീർത്തു നൽകുക

5.സംഘങ്ങൾക്ക് നൽകാനുള്ള ബിൽ കുടിശിക തുക നൽകുക

6.പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രി ഇടപെടുക

7.ആഴ്ചയിൽ നാല് ദിവസമെങ്കിലും തൊഴിലുറപ്പാക്കുക

8.കയർ കോർപ്പറേഷൻ ആഭ്യന്തര-വിദേശ മാർക്കറ്റിൽ ഇടപെട്ടു ഓർഡർ ഉറപ്പാക്കുക

കൂലി വർദ്ധിപ്പിക്കണം

കഴിഞ്ഞ അഞ്ച് വർഷങ്ങളായി 400 രൂപ പ്രതിദിന വേതനമാണ് കയർ ഫാക്ടറി തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഓർഡർ ക്ഷാമത്തിന്റെ പേരിൽ പലപ്പോഴും തൊഴിൽ ദിനങ്ങളും കുറയും. 360 രൂപയാണ് കയർ പിരി തൊഴിലാളികളുടെ വേതനം. വേതന വർദ്ധനവിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ആവശ്യമാണ്.

ചെറുകിട കയർ ഫാക്ടറികളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് ടി.വി.തോമസ് കയർ കോർപ്പറേഷൻ സ്ഥാപിച്ചതെങ്കിലും ഉദ്ദേശ്യലക്ഷ്യം അട്ടിമറിക്കപ്പെട്ടു. 2002 ലെ കയർ സമരത്തിലൂടെ നിറുത്തലാക്കിയ ഡിപ്പോ സമ്പ്രദായം പുനഃസ്ഥാപിക്കന്നതിനാണ് കയറ്റുമതിക്കാർ ശ്രമിക്കുന്നത്

- ടി.ജെ.ആഞ്ചലോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി

ഉത്പന്നങ്ങൾ തടഞ്ഞുള്ള പ്രക്ഷോഭംജൂൺ 2ന് ആലപ്പുഴയിലെ എൻ.സി.ജോൺ കമ്പനിക്ക് മുന്നിൽ നിന്ന് ആരംഭിക്കും. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും സമരം വ്യാപിപ്പിക്കും

-എം അനിൽകുമാർ, കൺവീനർ, ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമരസമിതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.