കോട്ടയം: പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയമെന്ന് മുൻ എം എൽ എ പി സി ജോർജ്. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ് ഐ ആർ പോലും ഇടില്ലായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയിൽ ഇന്ന് എത്തേണ്ടത് അത്യാവശ്യമാണ്. അവിടെവച്ച് പിണറായിക്കുള്ള മറുപടി നൽകും. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണ്. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും പി സി ജോർജ് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി ഞായറാഴ്ച തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു പൊലീസിന്റെ നിർദേശം. അനാരോഗ്യം കാരണം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും, പൊലീസ് നിർദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും പി സി ജോർജ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ജോർജിന് വീണ്ടും പൊലീസ് നോട്ടീസ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |