മണ്ഡ്ല: മദ്ധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിൽ പാനിപൂരി കഴിച്ച 97 കുട്ടികളെ കടുത്ത ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡ്ല ജില്ല ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരു മേളയിൽ നിന്നുമാണ് കുട്ടികൾ പാനിപൂരി കഴിച്ചത്. ആദിവാസി മേഖലയായ സിംഗാർപൂർ പ്രദേശത്ത് സംഘടിപ്പിച്ച മേളയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഒരേ കടയിൽ നിന്നാണ് ആശുപത്രിൽ പ്രവേശിപ്പിച്ച കുട്ടികളെല്ലാവരും പാനിപൂരി കഴിച്ചത്. രാത്രി 7.30ഓടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ സിവിൽ സർജൻ ഡോ. കെ ആർ ശാക്യ പറഞ്ഞു. 'പാനി പൂരി' വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മണ്ഡ്ല എം പിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തെ ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |