കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നത് പറയാൻ മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കരയിൽ യുഡിഎഫ് തകരുമെന്നും കോൺഗ്രസിന്റെ കോട്ടകൾ തകർന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
'ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തോടെ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാൾ ഒരു വോട്ടെങ്കിലും എൽഡിഎഫിന് അധികം ലഭിക്കും. തൃക്കാക്കരയിൽ എസ്‌ഡിപിഐയുടേയോ ആർഎസ്എസ്‌സിന്റെയോ വോട്ട് വേണ്ട. ഇരുകൂട്ടരും വർഗീയ കക്ഷികളാണ്'-കോടിയേരി പറഞ്ഞു.
'പി സി ജോർജിന്റേത് വിഷം ചീറ്റുന്ന വാക്കുകളാണ്. ജോർജിനെപ്പോലെ ബിജെപി നേതാക്കൾ പോലും പ്രസംഗിച്ചിട്ടില്ല. പി സിയുടെ അറസ്റ്റ് നാടകമല്ല. ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ഇടതുപക്ഷം വർഗീയത പ്രോത്സാഹിപ്പിക്കില്ല. എസ്‌ഡിപിഐയുമായി ഇടത് ഒരു സഹകരണത്തിനുമില്ല'- കോടിയേരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |