SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 AM IST

എന്തിനാണ്  നിരന്തരം  അങ്ങോട്ട്  പീഡിപ്പിക്കപ്പെടാൻ  വേണ്ടി  പോകുന്നത്; വിജയ് ബാബു കേസിൽ വിശ്വാസമില്ലെന്നും അവനൊപ്പമെന്നും മൂർ

sumesh-moor

വിജയ് ബാബുവിന്റെ കേസിൽ വിശ്വാസ്യത തോന്നുന്നില്ലെന്നും താൻ അവനൊപ്പമാണെന്നും 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയ സുമേഷ് മൂർ. അവൾക്കൊപ്പം നിൽക്കുന്നത് ഒരു ട്രെൻഡായി മാറുന്നെന്നും നടൻ പറഞ്ഞു.

വിജയ് ബാബുവിന്റെ കേസിൽ വിശ്വാസ്യത തോന്നുന്നില്ലെന്ന് താരം പറഞ്ഞു. 'ഞാൻ അവനൊപ്പമാണ്. അവൾക്കൊപ്പം നിൽക്കുന്നത് ഒരു ട്രെൻഡാകുകയാണ്. ഇതെന്താണ് ചന്തയോ? എനിക്കെതിരെ വിമർശനമുണ്ടായാലും കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ വന്നാൽ ഞാനത് സഹിക്കും. അങ്ങനെയല്ലാതെ എന്താണ് ചെയ്യുക. ആണുങ്ങൾക്കാർക്കും ഒന്നും മിണ്ടാൻ പറ്റില്ല. അപ്പോഴത് റേപ്പായി മീടുവായി കേസായി.

സാമാന്യ ലോജിക്കിൽ ചിന്തിച്ചാൽ മനസിലാകില്ലേ? ഒരേ സ്ഥലത്ത് അഞ്ചോ ആറോ പ്രാവശ്യം അല്ലെങ്കിൽ അൻപത് പ്രാവശ്യം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുക. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രശ്നമാക്കിയാൽ പോരെ? എന്തിനാണ് നിരന്തരം അങ്ങോട്ട് പീഡിപ്പിക്കപ്പെടാൻ വേണ്ടി പോകുന്നത്? ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്ക.

വിജയ് ബാബുവിന്റെ കേസ് കോടതിയിൽ ഇരിക്കുകയാണ്. ഒരു സിനിമയുടെ പ്രൊഡ്യൂസർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞ് അതിൽ അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് തീരെ യോജിപ്പില്ല. അതിന്റെ പേരിൽ പടത്തിനെ തഴയുന്നതിനോട് അഭിപ്രായമില്ല. എനിക്ക് കിട്ടിയ പുരസ്കാരം ഹോമിലുണ്ടായിരുന്നവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. ഇന്ദ്രൻസേട്ടനെ ഒരുപാട് ഇഷ്ടമാണ്. എന്റെ അവാർഡ് ഇന്ദ്രൻസിന് ഡെഡിക്കേറ്റ് ചെയ്യുന്നു'-സുമേഷ് മൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJAY BABU, SUMESH MOOR, METOO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.