കൊച്ചി: സുപ്രീംകോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ ജി.എസ്.ടി. അപാകതകൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി. വകുപ്പ് നടപ്പാക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭാവപൂർവം പരിഗണിക്കണം. കുത്തക വ്യാപാര സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ എട്ടുലക്ഷത്തോളം വിതരണ വ്യാപാര സ്ഥാപനങ്ങളും ആറുകോടിയിലധികം ചില്ലറ വ്യാപാരികളും പ്രതിസന്ധിയിലാകും. എഫ്.എസ്.ഐ.ഡി.എ. പ്രസിഡന്റ് വി.അയ്യപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബുർ റഹ്‌മാൻ, ബിനു മഞ്ഞളി, വത്സൻ മേനോൻ, വിൻസെന്റ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |