SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.20 PM IST

ഇന്ത്യയുമായി വ്യാപാരപങ്കാളിത്തം ചൈനയെ പിന്നിലാക്കി ഒന്നാമതെത്തി അമേരിക്ക

df

ന്യൂഡൽഹി: 2021-22ൽ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവുമടുത്ത വ്യാപാരപങ്കാളിയായി അമേരിക്ക മാറിയതായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം കൂടുതൽ ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. 2021-22 കാലയളവിൽ 119.42 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിട്ടുള്ളത്. 2020-21 ൽ ഇത് 80.51 ബില്യൺ യു.എസ് ഡോളറായിരുന്നു. 115.42 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരപങ്കാളിത്തമാണ് 2021-22ൽ ചൈനയുമായി ഇന്ത്യയ്ക്കുണ്ടായത് (2020-21ൽ 86.4 ബില്യൺ യു.എസ് ഡോളർ).

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് 76.11 ബില്യൺ യു.എസ് ഡോളറിന്റെ കയറ്റുമതിയാണ് 2021-22 കാലയളവിലുണ്ടായത്. മുൻവർഷമിത് 51.62 ബില്യൺ യു.എസ് ഡോളറായിരുന്നു. ഇറക്കുമതിയും മുൻവർഷത്തെ 29 ബില്യൺ യു.എസ് ഡോളറിൽനിന്ന് 43.31 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം വരുംവർഷങ്ങളിലും മികച്ചരീതിയിൽ തുടരുമെന്നാണ് വ്യാപാരവിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതേസമയം, ചൈനയിലേക്കുള്ള വ്യാപാര കയറ്റുമതിയിൽ നേരിയ വർദ്ധനമാത്രമാണ് ഉണ്ടായിട്ടുള്ളത്. 2020-21ൽ 21.18 ബില്യൺ യു.എസ് ഡോളറായിരുന്ന കയറ്റുമതി 2021-22ൽ 21.25 ബില്യൺ യു.എസ് ഡോളറിലേക്കാണ് ഉയർന്നത്. എന്നാൽ, ഇറക്കുമതി മുൻവർഷത്തെ 65.21 ബില്യൺ യു.എസ് ഡോളറിൽനിന്ന് 94.16 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് നേരത്തെയുണ്ടായിരുന്ന 44 ബില്യൺ ഡോളറിൽനിന്ന് 72.91 ബില്യൺ ഡോളറായി ഉയർന്നിട്ടുമുണ്ട്.

 മൂന്നാംസ്ഥാനത്ത് യു.എ.ഇ

ഇന്ത്യയുമായി വ്യാപാരമിച്ചമുള്ള ചുരുക്കംചില രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 32.8 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരമിച്ചമാണ് 2021-22ൽ അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ളത്. 2013-14 മുതൽ 2017-18 വരെയും 2020-21ലും ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാരപങ്കാളിത്തം പുല‌ർത്തിയിരുന്ന രാജ്യം ചൈനയായിരുന്നു. ചൈനയ്ക്ക് മുൻപ് യു.എ.ഇയായിരുന്നു ഇന്ത്യയുടെ മുൻനിര വ്യാപാരപങ്കാളി. 2021-22ൽ 72.9 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരവുമായി മൂന്നാംസ്ഥാനത്താണ് യു.എ.ഇ.

 പേപ്പർ, പേപ്പർ ബോർഡ് കയറ്റുമതിയിൽ വർദ്ധന

2021-22 ൽ പേപ്പർ, പേപ്പർ ബോർഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സർവകാല റെക്കാഡ്. മൊത്തം കയറ്റുമതി 80 ശതമാനം ഉയർന്ന് 13,963 കോടി രൂപയായി. കോട്ടഡ് പേപ്പർ, പേപ്പർ ബോർഡ് എന്നിവയിൽ 100 ശതമാനം കയറ്റുമതി വർദ്ധനയാണ് ഉണ്ടായത്. കോട്ട് ചെയ്യാത്ത എഴുതുന്നതിനുള്ള പേപ്പർ (98 %), ടിഷ്യു പേപ്പർ (75 %),ക്രാഫ്റ്റ് പേപ്പർ (37 %) എന്നിങ്ങനെയാണ് വർദ്ധന ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.