ആലപ്പുഴ: എ ട്രീയുടെ നേതൃത്വത്തിൽ വേമ്പനാട് കായലിൽ പതിനഞ്ചാമത് മത്സ്യ കണക്കെടുപ്പ് നടന്നു. കായലിന്റെ തെക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ദിവസങ്ങളിലായിരുന്നു പഠനം. ഏഴ് മണിക്കൂർ നീണ്ട കണക്കെടുപ്പിൽ 43 ഇനം ചിറക് മത്സ്യങ്ങളെയും അഞ്ചിനം തോട് മത്സ്യങ്ങളെയും കണ്ടെത്തി. തികഞ്ഞ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത് കായലിന്റെ ശുദ്ധജല സ്വഭാവത്തെയാണ് കാണിക്കുന്നത്. തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ തുറക്കാൻ വൈകിയതും, രണ്ടാഴ്ചയായി തുടരുന്ന മഴയും ഇതിന് കാരണമാകാമെങ്കിലും,നിഗമനം ഊട്ടി ഉറപ്പിക്കാൻ തുടർച്ചയായ പഠനങ്ങൾ ആവശ്യമാണ്. തോംസൺ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡും സരോജിനി ദാമോദരൻ ഫൗണ്ടേഷനുമാണ് മത്സ്യ കണക്കെടുപ്പിന് സാമ്പത്തിക പിന്തുണ നൽകിയത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |