ജക്കാർത്ത: ഇന്തോനേഷ്യയിൽ തെക്കൻ സുലവേസി പ്രവിശ്യയ്ക്ക് സമീപം മകാസർ കടലിടുക്കിൽ നിർമ്മാണ സാമഗ്രികളുമായി പോയ കാർഗോ ബോട്ട് മുങ്ങി 25 പേരെ കാണാതായി. വ്യാഴാഴ്ച രാവിലെ മകാസർ തുറമുഖത്തു നിന്ന് പുറപ്പെട്ട ബോട്ടാണ് പാങ്കെപ് റീജൻസിയിലെ കൽമാസ് ദ്വീപിലേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്.
മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആകെ 42 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. രക്ഷപ്പെടുത്തിയ 17 പേരെ കരയിലെത്തിച്ചു. വ്യോമസേനയുടെ ഉൾപ്പെടെ സഹായത്തോടെ മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |