തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളേന്തി പൊതുനിരത്തിലിറങ്ങിയ വനിതാപ്രവർത്തകർക്കെതിരെ കേസെടുത്തു. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.
കീഴാരൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കേസ്. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ആര്യങ്കാവ് പൊലീസ് സ്വമേധയാ കേസെടുത്തത്.
വിശ്വഹിന്ദുപരിഷത്തിന്റെ ദുർഗാവാഹിനിയുടെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് പ്രകടനം നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദസഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്.
എന്നാൽ, പെൺകുട്ടികളടക്കം ആയുധങ്ങളുമേന്തിയാണ് റാലി നടത്തിയത്. 15ന് തുടങ്ങിയ പരിപാടി 22നാണ് സമാപിച്ചത്. വിഷയം ചർച്ചയായതോടെ ചില രാഷ്ട്രീയ സംഘടനകളും പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |