SignIn
Kerala Kaumudi Online
Friday, 19 April 2024 10.58 PM IST

ഡൽഹിയിൽ ആലിപ്പഴ വർഷത്തോടെ കൊടുങ്കാറ്റ്, ഒരു മരണം

delhi-storm

ന്യൂഡൽഹി: ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായെത്തിയ കൊടുങ്കാറ്റും കനത്ത മഴയും രാജ്യതലസ്ഥാനത്തെ സ്‌തംഭിപ്പിച്ചു. ആലിപ്പഴ വർഷത്തോടെയുള്ള കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മറ്റും നിരവധി വാഹനങ്ങൾക്ക് കേടുപാടു പറ്റി. വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾ മരിച്ചു. പുരാതനമായ ജുമാമസ്‌ജിദ് മിനാരത്തിന് കേടുപാടുണ്ടായി.

കൊടും ചൂടിലമർന്ന പകലിന് ശേഷമാണ് വൈകിട്ട് 4.30ഒാടെ പെട്ടെന്ന് മാനമിരുണ്ട് മഴയും കാറ്റും തുടങ്ങിയത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ പലതും കടപുഴകി വീണു. നിറുത്തിയിട്ട വാഹനങ്ങൾ പോലും കാറ്റിൽ പറന്നു. വാഹനങ്ങൾക്കുമേൽ മരക്കൊമ്പുകൾ ഒടിഞ്ഞ് വീണ് പരക്കെ നാശമുണ്ടായി. നാലു മണിക്കൂറോളം നഗരത്തിൽ ഗതാഗതം സ്‌തംഭിച്ചു. മോശം കാലാവസ്ഥ വിമാന ഗതാഗതത്തെയും ബാധിച്ചു. ഡൽഹിയിൽ ഇറങ്ങാനാവാതെ വിമാനങ്ങൾക്ക് ഏറെ നേരം വട്ടമിട്ട് പറക്കേണ്ടി വന്നു. പല സർവീസുകളും വൈകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI STORM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.