കോഴിക്കോട്: വാടക കെട്ടിടത്തിൽ നിന്ന് ചെലവൂർ വില്ലേജ് ഓഫീസിന് ശാപമോക്ഷം. സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിയാനുള്ള ഒരുക്കം തുടങ്ങി. വില്ലേജ് ഓഫീസിന് സ്വന്തമായൊരു കെട്ടിടം വേണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. കെട്ടിടം പണിയാൻ ചെലവൂർ ചാമക്കാലയിൽ ജയ ദാസനെന്നയാളാണ് മുത്തച്ഛൻ കേളുവിന്റെ സ്മരണയ്ക്കായി വില്ലേജ് ഓഫീസ് പണിയാൻ നാലുസെന്റ് സ്ഥലം വിട്ടുകൊടുത്തത്. സ്ഥലം കൗൺസിലർ സി.എം.ജംഷീറിന്റെ ഇടപെടൽ കാര്യങ്ങൾ വേഗത്തിലാക്കി. 44 ലക്ഷം രൂപയാണ് വില്ലേജ് ഓഫീസ് നിർമാണത്തിന് വകയിരുത്തിയത്. കെട്ടിടത്തിന്റെ തറക്കല്ലിടൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സബ് കലക്ടർ ചെൽസ സിനി അദ്ധ്യക്ഷയായി. കൗൺസിലർ സി.എം.ജംഷീർ സ്വാഗതം പറഞ്ഞു. 'നിർമ്മിതി 'ക്കാണ് കെട്ടിടത്തിന്റെ നിർമാണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |