കാട്ടാക്കട: കാട്ടാക്കടയിൽ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ബധിരയും മൂകയുമായ കുമാരി (56) യുടെ കമ്മലാണ് വീട്ടിലെത്തിയ കള്ളൻ ഊരി വാങ്ങി കടന്നത്. മകളും മരുമകനും പള്ളിയിൽ പോയ തക്കത്തിനായിരുന്നു മോഷണം.
സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസ് സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപികയുടെ സഹായത്തോടെ കുമാരിയിൽ നിന്നും മൊഴിയെടുത്തു. കറുത്ത കൈയുറ തോക്ക് പോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറയുമ്പോൾ തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറയുന്നു. സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മോഷണത്തിന് ഒന്നിലധികം പേർ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് പൊലീസും പറയുന്നു. കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടം ആയിരുന്നുവെന്ന് വീട്ടുകാരും വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |