SignIn
Kerala Kaumudi Online
Thursday, 25 April 2024 5.45 PM IST

പോക്സോ കേസിൽ പ്രതിക്ക് 107 വർഷം കഠിന തടവ്

p

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ആറ് വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ കാഞ്ഞങ്ങാട്‌ പോക്‌സോ കോടതി 107 വർഷം കഠിന തടവിനും നാലു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇടുക്കി സ്വദേശിയും ബാര ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ അഷറഫ് എന്ന രവിയെ (47) ആണ് പോക്‌സോ കോടതി ജഡ്ജി സി. സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി 107 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

മാനഭംഗക്കേസിൽ മൂന്ന് വകുപ്പുകളിലായി 20 വർഷം വീതം 60 വർഷം കഠിന തടവിനും ഒരു വകുപ്പിൽ 7 വർഷം കഠിന തടവിനുമാണ് ശിക്ഷ. രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വർഷം വീതം 40 വർഷം തടവും ശിക്ഷയുണ്ട്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2012 ജൂൺ മുതൽ 2018 ജൂൺ വരെയുള്ള കാലയളവിലായിരുന്നു പീഡനം.

മേല്പറമ്പ് എസ്.ഐ ആയിരുന്ന കുമ്പള പൊലീസ് ഇൻസ്‌പെക്ടർ പി. പ്രമോദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POCSO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.