കോട്ടയ്ക്കൽ: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പ്രതികൾ മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയിൽ സെയ്തലവിയുടെ (കുഞ്ഞാൻ) മകൻ ഇർഷാദ് എന്ന ഷാനു (28 ) ആണ് ഞായറാഴ്ച വെടിയേറ്റ് മരിച്ചത്. ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരമറിഞ്ഞാണ് ഇർഷാദും സുഹൃത്തുക്കളായ രണ്ടുപേരും തോക്കുമായി പന്നിവേട്ടക്കിറങ്ങിയത്. വാഹനമോടിച്ചിരുന്നത് ഇർഷാദായിരുന്നു. അപകടമുണ്ടാക്കിയ തോക്ക് ഇയാളുടേത് തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. വേട്ടയ്ക്കിടെ അബദ്ധത്തിൽ ഇർഷാദിന് വെടിയേൽക്കുകയായിരുന്നു. വെടിവച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |