തിരുവനന്തപുരം: ബിവറേജസ് വില്പനശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമമുണ്ടെന്ന് സമ്മതിച്ച എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
സ്പിരിറ്റിന് വിലകൂടിയതിനാൽ നിർമ്മാതാക്കൾ മദ്യത്തിന്റെ സപ്ളൈ കുറച്ചതാണ് ക്ഷാമത്തിന് കാരണം. ഇത് പരിഹരിക്കാൻ ശ്രമിക്കും. മദ്യ കമ്പനികൾക്ക് ബെവ്കോ കുടിശിക വരുത്തിയതാണ് കാരണമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
ജവാന്റെ വില
കൂട്ടണമെന്ന് ശുപാർശ
സ്പിരിറ്റ് വില വർദ്ധനയുടെ പശ്ചാത്തലത്തിൽ ജനപ്രിയ ബ്രാൻഡായ ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്ന് ബെവ്കോ എം.ഡി സർക്കാരിന് ശുപാർശ നൽകിയതായി അറിയുന്നു. ലിറ്ററിന് 600 രൂപയാണ് ഇപ്പോഴത്തെ വില. പൊതുമേഖലാ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് ജവാൻ റം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |