തൃശൂർ: കേരള പൊലീസ് അക്കാഡമിയുടെ 19-ാം വാർഷികദിനാചരണം ആഘോഷിച്ചു. ഐ.ജി.പി ട്രെയിനിംഗ് കെ.പി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ. അജി, പി.എ. മുഹമ്മദ് ആരിഫ്, എസ്. നജീബ്, എൽ. സോളമൻ എന്നിവർ പങ്കെടുത്തു. 29, 30, 31 തീയതികളിലായി സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടന്നു. പൊലീസ് ഉദ്യോഗസ്ഥരും പരിശീലനാർത്ഥികളും സംബന്ധിച്ചു. സർവീസിൽ നിന്നും വിരമിച്ച ഇൻഡോർ ഡിവൈ.എസ്.പി: പി.ടി. ബാലൻ, മോട്ടോർ ട്രാൻസ്പോർട്ട് വിംഗിലെ ആംഡ് പൊലീസ് സബ് ഇൻസ്പക്ടർ എം.എസ്. ഗോപാലകൃഷ്ണൻ , ആംഡ് പൊലീസ് ഇൻസ്പെക്ടർ ആർ. അനിൽകുമാർ, ക്യാമ്പ് ഫോളോവർമാരായ എ.കെ. മുരളീധരൻ, കെ. കൃഷ്ണൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി.
സിവിൽ സർവീസ് കോച്ചിംഗ്
തൃശൂർ: കേരളാ ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) കീഴിലുള്ള ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയ്ക്കുള്ള കോച്ചിംഗിന് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഒരു വർഷമാണ് കോഴ്സ്. ചേരാൻ ആഗ്രഹിക്കുന്നവർ ബോർഡിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം എക്സിക്യൂട്ടിവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്
ഓഫീസിൽ 13നകം അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.Kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 - 2309012.
തൃശൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കിലയിൽ ഐ.എ.എസ് അക്കാഡമിയിൽ 20 മുതൽ ഒരു വർഷം നീളുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. യോഗ്യത ബിരുദം. അപേക്ഷ സംബന്ധിച്ച ലിങ്ക് www.kile.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 13. വിവരങ്ങൾക്ക് : 0487 2446545.
കിളിക്കൂട്ടം സഹവാസക്യാമ്പ്
തൃശൂർ: വയലൻസിനെതിരെ സംസാരിക്കാനുള്ള ഉത്തരവാദിത്വം കുട്ടികൾക്കാണെന്നും ഇന്ന് സമൂഹത്തിൽ പടർന്നു പിടിക്കുന്ന വർഗീയതയെ തുടച്ചു നീക്കേണ്ടതുണ്ടെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
കുടുംബശ്രീ സംസ്ഥാനതല കിളിക്കൂട്ടം സഹവാസക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കാലത്തെ കുട്ടികളേക്കാൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ കുട്ടികൾക്കുണ്ട്. മാത്രമല്ല കുട്ടികൾക്ക് സ്വപ്നം കാണാൻ അവകാശമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ജോയ് ഇളമൺ അദ്ധ്യക്ഷനായിരുന്നു. മൈന ഉമൈബാൻ, ഷബാന, അരുൺ പി രാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |