പുനലൂർ: ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല പട്ടയവിതരണത്തിന്റെ സമാപനവും ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പുനലൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചയിച്ചതിന്റെ മൂന്നിരട്ടി പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞു. ആറുവർഷം കൊണ്ട് രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക് പട്ടയവും മൂന്ന് ലക്ഷത്തോളം പേർക്ക് വീടും നൽകി. വികസന പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കില്ല. ജനങ്ങളെ കൈപിടിച്ച് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
1111 കുടുംബങ്ങൾക്കുള്ള പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചു റാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.എസ്. സുപാൽ, സുജിത്ത് വിജയൻ പിള്ള, പി.സി. വിഷ്ണുനാഥ്, മുൻ മന്ത്രി കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |