മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് കഴിഞ്ഞവർഷം (2021-22) സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ) പ്രവർത്തനങ്ങൾക്കായി ചെലവിട്ടത് 1,184.93 കോടി രൂപ. കൊവിഡ് കാലത്ത് ആശുപത്രികൾക്ക് ഓക്‌സിജൻ വിതരണം, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് തുക വിനിയോഗിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
റിലയൻസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ വഴിയാണ് സി.എസ്.ആർ പദ്ധതികൾ നടപ്പാക്കിയത്. മുകേഷിന്റെ പത്നി നിതാ അംബാനിയാണ് റിലയൻസ് ഫൗണ്ടേഷന്റെ സാരഥി. കൊവിഡ് മുൻനിര പോരാളികൾക്കും പാവപ്പെട്ടവർക്കുമായി 8.5 കോടി ഊണ് കമ്പനി വിതരണം ചെയ്തു.
കൊവിഡ് രണ്ടാംതരംഗവേളയിൽ പ്രതിദിനം 1,000 ടൺ ഓക്‌സിജൻ ഉത്പാദിപ്പിച്ച് ആശുപത്രികൾക്ക് സൗജന്യമായി കൈമാറി. ഒരുലക്ഷത്തിലേറെ രോഗികൾക്ക് ഇത് ആശ്വാസമായി, 2000ലേറെ കിടക്കകളും ആശുപത്രികളിൽ സജ്ജീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |