ന്യൂഡൽഹി: സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയ വൺ ചാനൽ മാനേജ്‌മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ചാനൽ വിലക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണത്താലാണ് മീഡിയ വണിന് ലൈസൻസ് പുതുക്കി നൽകാത്തതെന്നാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ആവർത്തിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ല.
കോടതി ആവശ്യപ്പെട്ടാൽ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാമെന്നാണ് വാർത്താവിതരണ വകുപ്പ് ഡയറക്‌ടർ കോടതിയെ അറിയിച്ചു. ദേശസുരക്ഷാ വിവരങ്ങൾ മറച്ചുവയ്‌ക്കാൻ കേന്ദ്ര സർക്കാരിന് ദേശസുരക്ഷാ നിയമപ്രകാരം പ്രത്യേക അവകാശമുണ്ടെന്നാണ് സത്യവാങ്‌മൂലത്തിൽ പറയുന്നത്. മുൻപ് ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ ഹൈക്കോടതി ശരിവച്ചിരുന്നു. മാർച്ച് 15ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ദേശസുരക്ഷയ്‌ക്ക് ചാനൽ ഭീഷണിയാണെന്ന് കേന്ദ്ര വാദം തളളിയാണ് തൽക്കാലം സംപ്രേഷണം തുടരാമെന്ന് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |