ഗുരുവായൂർ: ആനത്താവളത്തിന് സമീപം തമ്പുരാൻപടിയിൽ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 3.75 കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രതി ധർമരാജന്റെ സഹോദരനുൾപ്പെടെ രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ധർമരാജിന്റെ സഹോദരൻ എടപ്പാൾ നുറുക്കുപറമ്പിൽ വീട്ടിൽ താമസിക്കുന്ന ചിന്നരാജ് (ചിന്നൻ-26), ധർമരാജിന്റെ അമ്മയുടെ ചേച്ചിയുടെ മകൻ പൂക്കിപ്പറമ്പ് തെയ്ബ ചിക്കൻ സ്റ്റാളിന് സമീപം താമസിക്കുന്ന കുട്ടൻ (രാജു-20) എന്നിവരാണ് അറസ്റ്റിലായത്. എടപ്പാളിൽ നിന്നാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. സ്വർണം വിറ്റഴിക്കാൻ പ്രതി ധർമ്മരാജിനെ സഹായിച്ചവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കൊൽക്കത്തയിലേക്ക് കടന്ന ചിന്നരാജ് ഇന്നലെ എടപ്പാളിൽ എത്തിയ ഉടനെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മേയ് മാസം 12 നാണ് ബാലന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന സ്വർണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നത്. പ്രതി ധർമരാജിനെ ഞായറാഴ്ച രാത്രി ചണ്ഡീഗഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ ചിന്നരാജ് 2012 ൽ പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിൽ വച്ച് ഒരു ടാക്‌സി ഡ്രൈവറെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നാംപ്രതി കുട്ടൻ മഞ്ചേരി സ്റ്റേഷനിൽ പോക്‌സോ കേസിലെ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |