കീവ് : കിഴക്കൻ യുക്രെയിനിൽ പോരാട്ടം ശക്തമായി തുടരുന്ന ലുഹാൻസ്ക് പ്രവിശ്യയിലെ സെവെറൊഡൊണെസ്ക് നഗരത്തിൽ രാസ പ്ലാന്റിലെ നൈട്രിക് ആസിഡ് ടാങ്ക് തകർത്ത് റഷ്യയുടെ മിസൈൽ. സ്ഫോടനഫലമായി രാസവസ്തുക്കൾ പുറത്തുവന്നതോടെ പ്രദേശവാസികൾ അത് ശ്വസിക്കാൻ ഇടവരുത്തരുതെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യൻ സൈനികരുടേത് ' ഭ്രാന്തൻ നടപടി"യാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു.
അതേ സമയം, സിർകോൺ ഹൈപ്പർസോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും ഈ വർഷം അവസാനിക്കുന്നതിന് മുന്നേ പുതുതായി നിർമ്മിച്ച യുദ്ധക്കപ്പലിൽ സിർകോണിനെ വിന്യസിക്കുമെന്നും റഷ്യ അറിയിച്ചു.
നോർതേൺ ഫ്ലീറ്റിലെ അഡ്‌മിറൽ ഗൊലോവ്‌കോ കപ്പലിലാണ് സിർകോൺ ഘടിപ്പിക്കുകയെന്ന് കമാൻഡർ അലക്സാണ്ടർ മൊയ്‌സെയേവ് പറഞ്ഞു. ആന്റി - ഷിപ്പ് ഹൈപ്പർസോണിക് ക്രൂസ് മിസൈലായ സിർകോൺ റഷ്യയുടെ പുതുതലമുറ ആയുധങ്ങളിലൊന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |