പീരുമേട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 300 ഘനഅടി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. തേക്കടി ചെക്ക്‌പോസ്റ്റിനു സമീപമുള്ള ഷട്ടർ തമിഴ്‌നാട് മന്ത്രി ഐ.പെരിയ സ്വാമി തുറന്നു. 200 ഘനഅടി വെള്ളം കൃഷിക്കും100 ഘനഅടി വെള്ളം കുടിക്കാനുമാണ് തമിഴ്‌നാട് ഉപയോഗിക്കുന്നത്. തേനി ജില്ലയിലെ നെൽപാടങ്ങളിലേക്ക് ആദ്യ കൃഷിക്കായിട്ടാണ് വെള്ളം എടുക്കന്നത്. തേനി, ദിൻഡുക്കൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ കൃഷി ചെയ്യുന്നത് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ചാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഷട്ടർ അടച്ചാൽ പെൻസ്റ്റോക്കിലെയും ലോവർ ക്യാമ്പിലെയും അറ്റ കുറ്റപ്പണികൾ തീർത്തിട്ട് ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |