തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ലഭിച്ചതായി രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.പി.ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭനടപടികളുുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശമെന്നും റിപ്പോർട്ടിലുണ്ട്.
കെ.എസ്.ആർ.ടി.സിയെ പുനഃസംഘടിപ്പിക്കാനുള്ള പദ്ധതിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ കെ.എസ്.ആർ.ടി.സിയെ പര്യാപ്‌തമാക്കും. ജിവനക്കാർക്കുള്ള ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. ശമ്പള പരിഷ്‌കരണത്തിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. സ്വയംപര്യാപ്തമാകും വരെ കെ.എസ്.ആർ.ടി.സിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും.
തിരുവനന്തപുരം, കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയങ്ങൾ കെ.എസ്.ആർ.ടി.സി കെ.ടി.ഡി.എഫ്. സിയിൽ നിന്ന് തിരിച്ചെടുക്കും. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും പുനഃസംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |