കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെതിരെയുള്ള സൈബർ അധിക്ഷേപത്തിന് പിന്നിൽ സി.പി.എമ്മും സൈബർ സഖാക്കളുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഉമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ഏതാനും ദിസവങ്ങളായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെഡ് ആർമി, പോരാളി ഷാജി തുടങ്ങിയ പേജുകളിലാണ് പോസ്റ്റുകളും കമന്റുകളും. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് എതിരാളികൾ ശ്രമിക്കുന്നതെന്ന് ഉമ തോമസ് പറഞ്ഞു.
തൃക്കാക്കരയിൽ തോൽവി ഉറപ്പായപ്പോൾ സി.പി.എം അധമരാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയുടെ തുടർച്ചയാണ് സൈബർ ആക്രമണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |