ന്യൂയോർക്ക് : ടെസ്‌ല കമ്പനി ഉദ്യോഗസ്ഥർ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരികെയെത്താൻ ആവശ്യപ്പെട്ട് സ്ഥാപകൻ ഇലോൺ മസ്‌ക്. തിരിച്ചെത്താനായില്ലെങ്കിൽ ജോലി അവസാനിപ്പിക്കണമെന്നും ജീവനക്കാർക്ക് മസ്ക് അയച്ച ഇമെയിലിൽ പറയുന്നു. രഹസ്യസ്വഭാവമുള്ള ഇമെയിൽ ഇന്റർനെറ്റിൽ ചോരുകയായിരുന്നു. ടെസ്‌ലയിൽ ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറാണ് ഓഫീസിലെത്തി ജോലി ചെയ്യാൻ നിഷ്കർഷിച്ചിട്ടുള്ളത്. അതേ സമയം, വിഷയത്തിൽ ടെസ്‌ല ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് മസ്കിന്റെ നിർദ്ദേശം. അതേ സമയം, ആപ്പിൾ പോലുള്ള ഏതാനും വൻകിട കമ്പനികൾ ചില ഉദ്യോഗസ്ഥരെ മാത്രമാണ് തിരികെ ഓഫീസിലേക്ക് വിളിച്ചത്. ട്വിറ്റർ, ആൽഫബെറ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും വർക് ഫ്രം ഹോമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |