കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയഫലം പുറത്തുവന്നതിന് പിന്നാലെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഇത് ചരിത്രവിജയമാണെന്നും പി ടി തോമസിന് സമർപ്പിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു.
'തൃക്കാക്കരയ്ക്ക് നന്ദി. തൃക്കാക്കര തന്നെയേറ്റു. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. തൃക്കാക്കരക്കാർ എന്തുവേണമെന്ന് കൃത്യമായിത്തന്നെ തിരഞ്ഞെടുത്തു. നേതാക്കൻമാരോടും തലമുതിർന്ന എല്ലാവരോടും നന്ദി. അഞ്ചുരൂപയുടെ പ്രവർത്തകർ പോലും എന്നെക്കാളധികം പ്രവർത്തിച്ചു.
കാസർകോഡ് മുതൽ തിരുവനന്തപുരംവരെയുള്ള എല്ലാവർക്കും നന്ദി. മഹിളാ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും പോഷക സംഘടനയിലെ എല്ലാവർക്കും നന്ദി. എ കെ ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങി എല്ലാ നേതാക്കൾക്കും നന്ദി. ഇത് യുഡിഎഫിന്റെ ഉജ്ജ്വല വിജയമാണ്. ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിക്കലാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് തെളിയിക്കപ്പെട്ടു.
മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ പ്രചാരണത്തിന് മറുപടി നൽകുന്ന വിജയമാണിത്. തൃക്കാക്കരക്കാർക്ക് വേണ്ടി നൂറ് ശതമാനവും നൽകി പ്രവർത്തിക്കും. പിണറായി വിജയൻ ഇതൊരു സൗഭാഗ്യമാണെന്ന് തൃക്കാക്കരക്കാരോട് പറഞ്ഞതിന് അന്നേ മറുപടി നൽകിയിരുന്നു. 99ൽ നിർത്താൻ ഞാൻ എല്ലാ ശ്രമവും നടത്തുമെന്ന്. ഞാനത് പാലിച്ചു. വിജയം മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുള്ള മറുപടിയാണ്'- ഉമാ തോമസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഉമ തോമസ് നന്ദി അറിയിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |