കൊച്ചി: മുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ഭരണകക്ഷി എം.എൽ.എമാരും പ്രധാനനേതാക്കളും ഒരുമാസത്തോളം തമ്പടിച്ച് പ്രവർത്തിച്ചിട്ടും തൃക്കാക്കരയുടെ യു.ഡി.എഫ് മനസ് കുലുങ്ങിയില്ല. 'സെഞ്ച്വറി" മോഹിച്ചെത്തിയവർക്ക് തിരഞ്ഞെടുപ്പ് ഫലം 'ഇഞ്ച്വറി"യായി.
വികസനത്തിനൊപ്പം തൃക്കാക്കരയിലൂടെ 100 തികയ്ക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രവർത്തനം. സാധാരണ ഉപതിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മന്ത്രിമാരും പ്രധാനനേതാക്കളും നേരിട്ട് വോട്ടർമാരുടെ വീട്ടിലെത്തി വോട്ടുതേടിയതും നിയമസഭയിലെ അംഗബലം 100 തികയ്ക്കാനായിരുന്നു.
കെ- റെയിലിൽ തുടങ്ങി വികസനം പറഞ്ഞ് തുടങ്ങിയ പ്രചാരണം രാഷ്ട്രീയവിവാദങ്ങളിലേക്കും അശ്ലീല വീഡിയോയുടെ പിന്നാലെയും വഴിമാറിപ്പോകുന്ന കാഴ്ച തൃക്കാക്കരയിൽ കണ്ടു. വികസനത്തേക്കുറിച്ച് ഈ സർക്കാരിന് ഒന്നും പറയാനില്ലെന്ന യു.ഡി.എഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.
സി.പി.എമ്മിന്റെ യുവനിരയിലെ പ്രമുഖനാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെന്ന അനൗദ്യോഗിക പ്രഖ്യാപനം പിൻവലിച്ചതും സഭയുടെ പ്രതിനിധിയെന്ന ലേബലുമായി രാഷ്ട്രീയത്തിന് പുറത്തുനിന്നൊരു സ്ഥാനാർത്ഥി വന്നതും വോട്ടർമാർക്കിടയിൽ ആശങ്കയുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |