ന്യൂഡൽഹി : സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല നിർബന്ധമായും വേണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ മേഖലയിൽ ഒരു തരത്തിലും വികസന- നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ലെന്നും ഉത്തരവിൽ പറയുന്നു. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാട് സമർപ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
സംരക്ഷിത വനമേഖലയുടെ അനുബന്ധ പരിസ്ഥിതി മേഖലാ പ്രദേശങ്ങളിൽ നിലവിലുള്ള നിർമ്മാണങ്ങളെക്കുറിച്ച് മൂന്നുമാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നിലവിൽ ഈ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോട് കൂടി മാത്രമേ തുടരാന കഴിയൂവെന്നും ഉത്തരവിൽ പറയുന്നു.
നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററില്‍ അധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അതേപടി തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |