ന്യൂഡൽഹി: മേയ് മാസത്തിൽ ഇന്ത്യയുടെ കയറ്റുമതി 15.46 ശതമാനം വർദ്ധിച്ച് 37.29 ബില്യൺ ഡോളറായി. എന്നാൽ, കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. മേയ് മാസത്തെ ഇറക്കുമതി 56.14 ശതമാനം വർദ്ധിച്ച് 60.62 ബില്യൺ ഡോളറായി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമായ വിദേശ വ്യാപാരക്കമ്മി 23.33 ബില്യൺ ഡോളറായി ഉയർന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ മാസത്തിലെ വ്യാപാരക്കമ്മി 6.53 ബില്യൺ ഡോളറായിരുന്നു.
18.14 ബില്യൺ ഡോളറിന്റെ പെട്രോളിയം, ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് 2022 മേയിൽ രാജ്യത്ത് നടന്നത്.
കൽക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി 2021 മേയിലെ രണ്ട് ബില്യൺ ഡോളൽനിന്ന് 5.33 ബില്യൺ ഡോളറായും ഉയർന്നു. അതേസമയം, 2021 മേയിൽ 677 മില്യൺ ഡോളറായിരുന്ന സ്വർണ ഇറക്കുമതി 2022 മേയിൽ 5.82 ബില്യൺ ഡോളറായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |