ചെന്നൈ: ഐ.പി.എൽ പതിനഞ്ചാം സീസണിലെ ഫൈനലുൾപ്പെടെയുള്ള മത്സരങ്ങളെല്ലാം ഒത്തുകളിയാണോയെന്ന സംശയമുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ അന്വേഷണം നടക്കണമെങ്കിൽ പൊതുതാത്പര്യ ഹർജി നൽകേണ്ടി വരുമെന്നും ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ അന്വേഷണത്തിന് മുതിരില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ മലയാളി താരം സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസിനെ കീഴടക്കി ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസാണ് ചാമ്പ്യൻമാരായത്. രാജസ്ഥാന് ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തത് ഒത്തുകളിയാണെന്ന ആരോപണവുമായി ചിലർ രംഗത്തെത്തിയിരുന്നു.
There is widespread feeling in intelligence agencies that the Tata IPL Cricket outcomes were rigged. It may require a probe to clear the air for which PIL may be necessary since Govt will not do it as Amit Shah’s son is defacto dictator of BCCI
— Subramanian Swamy (@Swamy39) June 2, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |