തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ പ്രതിമാസ ഫോൺഇൻ പരിപാടി മുഖേന പരാതി സമർപ്പിച്ച ഏഴു പേർക്കു മുൻഗണനാ കാർഡ് (പി.എച്ച്.എച്ച്) നൽകാൻ തീരുമാനമായി. മേയിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ആകെ 26 പരാതികൾ ലഭിച്ചതിൽ 23ഉം മുൻഗണനാ കാർഡിനുള്ള അപേക്ഷകൾ സംബന്ധിച്ചായിരുന്നു. മറ്റുള്ള അപേക്ഷകളിൽ അടിയന്തര തുടർനടപടികൾക്കു മന്ത്രി നിർദ്ദേശം നൽകി. ഇന്നലെ നടന്ന ജൂണിലെ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി എല്ലാമാസത്തിന്റെയും ആദ്യ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെയാണു ഫോൺ ഇൻ പരിപാടി. ഇതിലൂടെ അവസരം ലഭിക്കാത്തവരുടെ പരാതികൾ സ്വീകരിക്കുന്നതിനായി ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |