പത്തനംതിട്ട: ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം ഒരു വർഷത്തിനിടെ നടത്തിയത് 4480 പരിശോധനകൾ. ന്യൂനതകൾ കണ്ടെത്തിയവർക്ക് 5,62,500 രൂപ പിഴ ചുമത്തി. 300 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 189 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉപയോഗിച്ച് ജില്ലയിൽ 113 സാമ്പിളുകൾ ശേഖരിച്ചു.
മത്സ്യ വ്യാപാരത്തിലെ മായം കണ്ടുപിടിക്കുന്നതിനായി ഓപ്പറേഷൻ മത്സ്യയും ശർക്കരയിലെ മായം കണ്ടുപിടിക്കുന്നതിനായി ഓപ്പറേഷൻ ജാഗറിയും വിദ്യാലയങ്ങളിലെ പോഷകാഹാരവുമായി ബന്ധപ്പെട്ട് സ്‌കൂൾ എസ്.എൻ.എഫ് പദ്ധതിയും നടപ്പാക്കി വരുന്നു. ഭക്ഷ്യ വ്യാപാരികൾക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഫോസ്റ്റാക് ട്രെയിനിംഗ്, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർക്ക് ഭക്ഷ്യസുരക്ഷാ ബോധവത്കരണ പരിപാടി, പഞ്ചായത്തുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ നിലവാരം ഉയർത്തുന്നതിന് പഞ്ചായത്ത് മേളകൾ എന്നിവ സംഘടിപ്പിച്ചു.
ജില്ലയിൽ അഞ്ച് ഭക്ഷ്യസുരക്ഷാ സർക്കിളും ജില്ലാ ഓഫീസും പ്രവർത്തിക്കുന്നു. ബോധവത്കരണ പരിപാടികൾ നടത്തുന്നതിനൊപ്പം ലൈസൻസ്/ രജിസ്‌ട്രേഷൻ മേളകളും ലഘുലേഖ വിതരണവും മോഡൽ സർവേയും നടത്തിയതായി അസിസിസ്റ്റന്റ് കമ്മിഷണർ ജി.ശ്രീകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |