SignIn
Kerala Kaumudi Online
Thursday, 25 April 2024 10.29 PM IST

കൊവിഡ് ബാധ മൂന്നക്കത്തിൽ ; കൈവിടരുത് ജാഗ്രത

1

തൃശൂർ: ജില്ലയിലെ കൊവിഡ് കണക്ക് മാസങ്ങൾക്ക് ശേഷം വീണ്ടും മൂന്നക്കത്തിൽ. നാളുകൾക്ക് ശേഷം സംസ്ഥാനത്ത് തന്നെ തൃശൂരിൽ ക്ലസ്റ്ററും രൂപപ്പെട്ടു. പൊലീസ് അക്കാഡമിയിൽ ട്രെയിനികളായ 30 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം ക്ലസ്റ്ററാക്കിയത്.

മാർച്ചിൽ 2474 പേർക്കാണ് ജില്ലയിൽ മൊത്തം രോഗം ബാധിച്ചത്. മാർച്ച് 21ന് 121 പേർക്ക് കൊവിഡ് ബാധിച്ചശേഷം ബാക്കിദിനങ്ങളിൽ രണ്ടക്കത്തിലാണ് പ്രതിദിന ബാധ. ഏപ്രിലിൽ രോഗികൾ പകുതിയായി. 662 പേർക്ക് മാത്രമാണ് ഏപ്രിലിൽ ആകെ രോഗമുണ്ടായത്.

ഈ വർഷമാദ്യം ജനുവരിയിൽ അഞ്ചു തവണയാണ് കൊവിഡ് പ്രതിദിന ബാധ റെക്കാഡ് തകർത്തത്. ജനുവരി 22ന് 5120, 25ന് 5520, 28ന് 6082, 30ന് 7289, ഫെബ്രുവരി രണ്ടിന് 7,306 എന്നിങ്ങനെയാണ് വർഷാദ്യത്തിൽ കൊവിഡ് ബാധ ഉണ്ടായിരുന്നത്.

സ്കൂൾ തുറന്ന ദിനങ്ങളിൽ ആശങ്ക
സ്കൂൾ തുറന്ന ബുധൻ മുതൽ വെള്ളി വരെയുള്ള മൂന്നു ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ചത് 354 പേർക്ക്. മാർച്ചിലും ഏപ്രിലിലും രണ്ടക്കത്തിലായിരുന്ന പ്രതിദിന രോഗബാധയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നൂറ് കടന്നത്. ബുധനാഴ്ച - 118, വ്യാഴാഴ്ച - 134 വെള്ളിയാഴ്ച - 102 എന്നിങ്ങനെയാണ് രോഗബാധ. മേയ് മാസം ആദ്യവാരം മുതൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം അമ്പത് കടന്നിരുന്നു.


മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 454 മരണം

മുൻ മാസങ്ങളിലെ മരണങ്ങളടക്കം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലയിലെ കൊവിഡ് മരണ പോർട്ടലിൽ ഉൾപ്പെടുത്തിയത് 454 മരണം. മാർച്ചിൽ 301 പേരുടെയും ഏപ്രിലിൽ 80 ഉം മേയിൽ 73 പേരുടെയും മരണം കൊവിഡ് പോർട്ടലിൽ ഉൾപ്പെടുത്തി. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ഇതുവരെ ജൂൺ രണ്ട് വരെയുള്ള കണക്ക് പ്രകാരം 7450 പേരാണ് മരിച്ചത്. 1.11 ശതമാനം പേർ മൊത്തം രോഗികളിൽ കൊവിഡ് ബാധിച്ച് മരിച്ചു.

മെയിൽ 1620 പേർക്ക്

മെയിൽ പടിപടിയായി പ്രതിദിന ബാധ ഉയർന്നു. 1620 പേർക്കാണ് മൊത്തം ഈമാസം കൊവിഡ് ബാധിച്ചത്. ഇതിൽ തന്നെ അവസാന നാളുകളിൽ കൊവിഡ് കൂടുന്ന പ്രവണതയുണ്ട്. മേയ് 31ന് 97 രോഗികളാണ് ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.