കൊല്ലം: അനുമതിയില്ലാതെ കൊല്ലം തീരത്തിറങ്ങിയ പായ്‌ക്കപ്പൽ സഞ്ചാരിയും രാജ്യാന്തര നീന്തൽ പരിശീലകനുമായ ഹോളണ്ട് സ്വദേശി ജെറോൺ എല്യൂട്ട് മടങ്ങി. എമിഗ്രേഷനും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 3 ഓടെയായിരുന്നു മടക്കം.
തൂത്തുക്കുടിയിലേക്ക് പോയ അദേഹം പോർട്ട് ബ്ളെയറിലേക്കുള്ള യാത്ര തുടരും. കൊച്ചിയിൽ നിന്നുള്ള യാത്രയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പായ്ക്കപ്പൽ തുറമുഖത്തിന് സമീപം നങ്കൂരമിട്ട ശേഷം കയാക്കിംഗ് വഞ്ചിയിൽ കരയിലെത്തി. ഇതിനിടെ ആളില്ലാതെ കിടന്ന പായ്‌ക്കപ്പൽ തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കണ്ട് ഓടിയെത്തിയ ജെറോണിന് വീഴ്ചയിൽ കാലിന് പരിക്കേറ്റിരുന്നു.
പായ്ക്കപ്പലിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയതും കാലിലെ പരിക്കുമാണ് യാത്രയ്ക്ക് തടസമായത്. ആറുമാസമായി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ജെറോൺ ഡൈവിംഗ് പരിശീലനം നൽകിവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |